ublnews.com

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. 2019 മുതല്‍ 2024 വരെ അഞ്ചു വര്‍ഷത്തില്‍ റവന്യൂ ചെലവ് കുത്തനെ കൂടിയതും കിഫ്ബി അടക്കം ബജറ്റിനു പുറത്തുള്ള കടമെടുപ്പുമാണ് പ്രധാന വെല്ലുവിളികളായി സിഎജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ കടം കൂടി സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ ഭാഗമാകുന്നതോടെ ജിഎസ്ഡിപിയുടെ 37.84 ശതമാനം ആകുമെന്നും ഇതു കണക്കിലെടുക്കുമ്പോള്‍ പ്രതിസന്ധി കടുത്തതാണെന്നും സിഎജി വിലയിരുത്തുന്നു.

റവന്യൂ ചെലവ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ 8.03 ശതമാനം വര്‍ധിച്ച് 2019-20 ലെ 1,04,719.92 കോടിയില്‍ നിന്നും 37,906.42 കോടി കൂടി (36.20 ശതമാനം) 2023-24ല്‍ 1,42,626.34 കോടിയായി. ശമ്പളം, വേതനം, പലിശ, പെന്‍ഷന്‍, എന്നിവ ഉള്‍പ്പെടുന്ന ചെലവുകള്‍ 2019-20ലെ 71,221,27 കോടിയില്‍ നിന്നും 6.82 ശതമാനം വര്‍ധിച്ച് 2023-24 ല്‍ 92,728,15 കോടിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ ചെലവിന്റെ 5.18 ശതമാനം മാത്രമാണ് മൂലധന ചെലവ്.

കടമെടുത്ത പണം സാധാരണ ചെലവുകള്‍ക്കും കടം വീട്ടാനുമാണ് ഉപയോഗിക്കുന്നത്. റവന്യൂ ചെലവിന്റെ ഗണ്യമായ ഭാഗം ശമ്പളം, വേതനം പെന്‍ഷന്‍ ഇനങ്ങളിലാണ് വരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top